2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ബലി

നുകത്തിന്റെ അറ്റത്ത്‌ നിന്ന് കുതറിയോടിയ കാള ദൈവത്തോട് പറഞ്ഞു ഇനി ഞാൻ ബലിയാകാം. ദൈവം സമ്മതിച്ചു. പാടത്തിന്റെ ചെളിയും ചുവയും ഒഴുക്കിൽ കളഞ്ഞ് കാള ബലിതറയിൽ വന്നു. പുരോഹിതൻ ദൈവത്തോട് സ്വകാര്യം പറഞ്ഞു. കാള കാത്തുനിന്നു. ഒടുവിൽ  ബലിതറ ചുവന്നു. നുകത്തിന്റെ ഭാരം ഇല്ലാത്ത യാത്രയിൽ പുരോഹിതൻ ദൈവത്തോട് പറഞ്ഞ സ്വകാര്യo  കാളയും അറിഞ്ഞു. ഇത് ബലി തറ  ഉടയ്ക്കും മുൻപുള്ള  അവസാനത്തെ ബലിയാണ്..നുകത്തിൽ നിന്ന് ഓടിയെത്തുന്ന അവസാനത്തെ മൃഗവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ